Wikipedia kkeralapressclubtv@gmail.com

തിരയൽ ഫലങ്ങള്‍

2024, ഡിസംബർ 27, വെള്ളിയാഴ്‌ച

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട പോലീസ് ഉദ്യോഗസ്ഥർക്ക് പുതിയ വീടുകൾആരുടെ നേതൃത്വത്തിൽ: കേരള പോലീസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി


വയനാട് മീനങ്ങാടിയിലെ പാലക്കമൂല
ആർക്കായി: മേപ്പാടി, കൽപ്പറ്റ, കോഴിക്കോട് എന്നീ സ്റ്റേഷനുകളിലെ പോലീസ് ഉദ്യോഗസ്ഥർ
സ്ഥലം: കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം സൗജന്യമായി നൽകി വീട്ടിന്  തറക്കല്ലിട്ടത്: ജില്ലാ പോലീസ് മേധാവി ശ്രീ. തപോഷ് ബസുമതാരി ഐപിഎസ്
പ്രധാന പോയിന്റുകൾ:
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ട പോലീസ് ഉദ്യോഗസ്ഥർക്ക് പുതിയ വീടുകൾ നിർമ്മിക്കുന്നതിനുള്ള തറക്കല്ലിടൽ ചടങ്ങ് നടന്നു.
കേരള പോലീസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയാണ് ഈ പദ്ധതിക്ക് നേതൃത്വം നൽകുന്നത്.
വയനാട്ടിലെ മീനങ്ങാടിയിലെ പാലക്കമൂലയിൽ ഒമ്പത് സെന്റ് സ്ഥലം വീതം സൗജന്യമായി നൽകിയിട്ടുണ്ട്.
മേപ്പാടി, കൽപ്പറ്റ, കോഴിക്കോട് എന്നീ സ്റ്റേഷനുകളിലെ മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്കാണ് വീട് നിർമ്മിക്കുന്നത്.
ജില്ലാ പോലീസ് മേധാവി ശ്രീ. തപോഷ് ബസുമതാരി ഐപിഎസ് തറക്കല്ലിടൽ ചടങ്ങിൽ പങ്കെടുത്തു.
 

പോലീസ് അസോസിയേഷൻ, പോലീസ് ഹൗസിംഗ് സഹകരണ സംഘം എന്നിവയുടെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് സർക്കാർ സംവിധാനങ്ങളും സന്നദ്ധ സംഘടനകളും നൽകുന്ന സഹായത്തെ കുറിച്ച് ഓർമ്മിപ്പിക്കുന്നു.
പോലീസ് സേനയിലെ സഹോദര്യത്തെയും സഹകരണത്തെയും പ്രകടിപ്പിക്കുന്നു.
സർക്കാർ സംവിധാനങ്ങളും സന്നദ്ധ സംഘടനകളും ചേർന്ന് പ്രകൃതി ദുരന്തങ്ങളെ നേരിടുന്നതിനുള്ള പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.

കണ്ണൂർ പേര്: കെ.വി. കല്യാണി (78) നിര്യാതനായി സ്ഥലം: ഇരിണാവ്നിവാസം: ഇരിണാവ് ജിംനേഷ്യത്തിന് സമീപം ഭർത്താവ്: പരേതനായ കെ.പി. നാരായണൻ (വെസ്റ്റേൺ


കണ്ണൂർ പേര്: കെ.വി. കല്യാണി (78) നിര്യാതനായി
സ്ഥലം: ഇരിണാവ്
നിവാസം: ഇരിണാവ് ജിംനേഷ്യത്തിന് സമീപം
ഭർത്താവ്: പരേതനായ കെ.പി. നാരായണൻ (വെസ്റ്റേൺ ഇന്ത്യാ പ്ലൈവുഡ് തൊഴിലാളി)
മക്കൾ: ബീന കെ.പി, വിനോദൻ കെ.പി (ഗൾഫ്)
മരുമക്കൾ: ബാലകൃഷ്‌ണൻ(തൃക്കരിപ്പൂർ), സന്ധ്യ ടി.പി (കവിണിശ്ശേരി)
സഹോദരി: മീനാക്ഷി കെ.പി
ശവസംസ്കാരം: 28/12/2024 രാവിലെ 10 മണിക്ക്, ഇരിണാവ് പള്ളിയറ പൊതു ശ്മശാനത്തിൽ
കുറിപ്പ്: കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു. ആദരാഞ്ജലികൾ.

നെയ്യാറ്റിൻകരയിലെ വിവിധ ക്രൈസ്തവ സഭാവിഭാഗങ്ങളുടെ കൂട്ടായ്‌മയായ ദ് ക്രിസ്ത്യൻ ഫെലോഷിപ്പിൻ്റെ അഭിമുഖ്യത്തിൽ സംഘടിപ്പിച്ച വർണ്ണശബളമായ ക്രിസ്മസ് ഘോഷയാത്രയും പൊതുസമ്മേളനവും


തിരുവനന്തപുരം നെയ്യാറ്റിൻകര ലത്തീൻ രൂപതാ ബിഷപ്പ് റൈറ്റ് റവ ഡോ : വിൻസെന്റ്റ് സാമുവൽ ഉദ്ഘാടനം ചെയ്തു.ഫെലോഷിപ്പ് പ്രസിഡൻ’റ് റവ ഡോ : എൽ മോഹനദാസ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ

സീറോ മലബാർ സഭ തക്കല രൂപതാ മെത്രാൻ റൈറ്റ് ഡോ:ജോർജ് രാജേന്ദ്രൻ,ക്രിസ്മസ് സന്ദേശം നൽകി.സോൾ വിന്നേഴ്സ് ചർച്ച് ഓഫ് ഇന്ത്യ ബിഷപ്പ് റൈറ്റ് റവ ഡോ :ഓസ്റ്റിൻ എം പി പോൾ മുഖ്യ അതിഥിയായി പങ്കെടുത്തു. ഫെല്ലോഷിപ്പ് രക്ഷാധികാരികളായ മേജർ ആർ ക്രിസ്തു രാജ

റവ ഡോ :എൽ ടി പവിത്രസിംഗ്, വിവിധ സഭാ വിഭാഗ പ്രതിനിധികളായ റവ ജസ്റ്റിൻ ജോസ്, റവ ബിജി മാത്യു, റവ സച്ചിദാനന്ദ ദാസ്, റവ റിന്റോരാജ്, റവ സതീഷ് ബാബു, ഫെലോഷിപ്പ് സെക്രട്ടറി പി ക്രിസ്തുദാസ് ഘോഷയാത്ര കമ്മറ്റി കൺവീനർ ശ്രീ എൽ രാജൻ തുടങ്ങിയവർ സംസാരിച്ചു.യോഗത്തിൽ

വിശിഷ്ട വ്യക്തികൾക്ക് സ്വാഗതം ആശംസിച്ച് സംസാരിച്ചു………


അമിതവേഗത്തിൽ തെറ്റായ ദിശയിൽ എത്തിയ കെഎസ്ആർടിസി ബസ് കാറിൽ ഇടിച്ച് കയറി രണ്ട് മരണം. രണ്ടു പേർ ഗുരുതരാവസ്ഥയിൽ. ആശുപത്രിയിലാണ്


കോട്ടേജ് കെഎസ്ആർടിസി ബസും കാർ കൂട്ടിയിടിച്ച് രണ്ട് മരണം. ഓടിച്ച റാന്നി സ്വദേശി വി.ജി രാജുവും ഭാര്യ റീനാ രാജുവുമാണ് മരിച്ചത്.മീറ്റിംഗിനു ശേഷം വീട്ടിലേക്ക് മടങ്ങുമ്പോൾ ആണ് അപകടം. ബ്രദർ രാജുവും അദ്ദേഹത്തിന്റെ്റെ സഹധർമ്മിണി സിസ്റ്റർ റീനാ രാജുവും അപകടത്തിൽ മരണപ്പെട്ടു. കൂടെയുണ്ടായിരുന്ന മകൾ പരിക്കുകളോടെയും കൊച്ചുമകൾ ഗുരുതരാവസ്ഥയിലും പുഷ്പഗിരി മെഡിക്കൽ കോളജ് ICU -ൽ ആണ്

2024, ഡിസംബർ 26, വ്യാഴാഴ്‌ച

തിരുവനന്തപുരത്തെ ശംഖുമുഖം ബീച്ച് വലിയ മാറ്റങ്ങൾക്ക് വേദിയായികൊണ്ടിരിക്കുന്നു.മറ്റൊരു നൈറ്റ് ലൈഫ് കേന്ദ്രമായി മാറുന്നു.


തിരുവനന്തപുരം ശംഖുമുഖത്ത് എല്ലാ പ്രായത്തിലുമുള്ള സന്ദർശകരെ ആകർഷിക്കുന്നതിനായി രൂപകൽപ്പന ചെയ്തിരിക്കുന്ന പദ്ധതികൾ ശംഖുമുഖത്തുണ്ട്.. വിപുലീകരിച്ച ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് ഏരിയ ഇപ്പോൾ വലിയ ഇവന്റുകൾക്ക് വേദിയാവുന്നു. അവിസ്മരണീയമായ ആഘോഷങ്ങൾക്ക് മനോഹരമായ ഒരു വേദി വാഗ്ദാനം ചെയ്യുന്നു. കുടുംബങ്ങൾക്ക് പുതുതായി സ്ഥാപിച്ച ഹൊറർ ഹൗസും കുട്ടികളുടെ അമ്യൂസ്മെന്റ് സോണും മറ്റൊരു അനുഭവമാണ്

, ശാന്തമായ കടൽത്തീരത്തെ കഫേ മനോഹരമായ കടൽ കാഴ്ചകൾ സമ്മാനിക്കുന്നു., കൂടാതെ ഒരു ഫിഷ് സ്പാ സവിശേഷമായ വിശ്രമ അനുഭവം പ്രദാനം ചെയ്യുന്നു. എല്ലാവർക്കും സുഖപ്രദമായ സന്ദർശനം ഉറപ്പാക്കുന്നതിന് ആധുനിക ടോയ്ലറ്റ് സൗകര്യങ്ങളും നിർമ്മിച്ചിട്ടുണ്ട്

ബീച്ചിന്റെ പുനർനിർമ്മാണത്തിന്റെ ഒരു ഹൈലൈറ്റ് സൂര്യാസ്തമയത്തിനു ശേഷം പ്രദേശത്തെ ഊർജ്ജസ്വലമായ സ്ഥലമാക്കി മാറ്റുന്ന, മിന്നുന്ന പ്രകാശങ്ങളുടെ സജ്ജീകരണമാണ്.


നിലമ്പൂർ കനോലി പ്ലോട്ടിന് സമീപത്ത് നിന്നും മയക്കുമരുന്നുമായി ഒരാളെ എക്സൈസ് പിടികൂടി


മലപ്പുറം നിലമ്പൂർ കനോലി പ്ലോട്ടിന് സമീപത്ത് നിന്നും മയക്കുമരുന്നുമായി ഒരാളെ എക്സൈസ് പിടികൂടി. നിലമ്പൂർ സ്വദേശിയായ മുഹമ്മദ് റഷീദ്.സി.ടി (40 വയസ്) എന്നയാളാണ് വിൽപ്പനയ്ക്കായി കടത്തിക്കൊണ്ട് വന്ന 9 ഗ്രാം മെത്താംഫിറ്റമിനുമായി പിടിയിലായത്.എക്സൈസ് IB ഇൻസ്പെക്ടർ ടി.ഷിജു മോൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നിലമ്പൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ഷഫീഖ്.ടി.എച്ച് ന്റെ നേതൃത്വത്തിലുള നിലമ്പൂർ എക്സൈസ് റേഞ്ച് പാർട്ടിയും മലപ്പുറം IB പാർട്ടിയും, എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്ക്വാഡ് അംഗങ്ങളും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

എക്സൈസ് ഇൻസ്പെക്ടർമാരായ മുഹമ്മദ് ഷഫീഖ് ടി.എച്ച്, ഷിജുമോൻ.ടി എന്നിവരോടൊപ്പം പ്രിവന്റീവ് ഓഫീസർ പ്രമോദ് ദാസ്, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രവീൺ, നിധിൻ.എം.സ്.ഇ, സുഭാഷ്.വി, ഷംനാസ്.സി.ടി, അഖിൽ ദാസ്, ഹാഷിർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ സോണിയ എന്നിവരും കേസ് കണ്ടെടുത്ത സംഘത്തിലുണ്ടായിരുന്നു.

2024, ഡിസംബർ 25, ബുധനാഴ്‌ച

തിരുവനന്തപുരം സംസ്ഥാനത്ത് പോലീസിന്റെ ഗുണ്ടാ ലാത്തിയടി ആരംഭിച്ചിട്ടുണ്ട് ജനങ്ങൾ സൂക്ഷിക്കുക



തിരുവനന്തപുരം ജില്ലയിൽ കേരള പോലീസിന്റെ ഗുണ്ടായിസം പൊതുജനങ്ങളെ പോലീസ് ഉപദ്രവിക്കുന്നത് ചായ കുടിക്കാൻ പോലും നിന്നാൽ പോലും ഇപ്പോൾ ഭയന്നാണ് തിരുവനന്തരം ജില്ലയിൽ നിൽക്കേണ്ടത് എന്ത് ട്രാഫിക് പോലീസിനെയും പോലീസിനെയും പേടിക്കേണ്ട സാഹചര്യമാണ് ജനങ്ങൾക്ക് വന്നിരിക്കുന്നത് രാത്രിയും പോലും കുടുംബത്തെ വിളിക്കുവാൻ വന്നൊന്നു പറഞ്ഞത് പോലും ഡ്രൈവേസ്റ്റേഷനും ബസ്റ്റോപ്പിലും നിക്കുവാനോ പാടില്ല എന്നാണ് നിയമം ലാത്തി  അടിക്കുന്നത് ചില പ്രായമുള്ളവരെയും പോലീസിന്റെ ഉപദ്രവം കൂടിവരുന്നു എന്തെങ്കിലും മിണ്ടിയാൽ അറസ്റ്റ് ചെയ്തു കൊണ്ടുപോവുകയും ജയിലിൽ അടക്കുമെന്ന് ഭീഷണിപ്പെടുത്തും വാഹനങ്ങളും പോലും പുറത്തിറങ്ങി പത്തുമണിക്ക് ശേഷം ഇറങ്ങുവാനോ പാടില്ല രാവിലെ പോലും ജില്ലയിൽ അധികം നേരം നിൽക്കുവാൻ പാടില്ല എന്നാണ് നിയമം ഫൈനലിയും ഒന്നും മിണ്ടാൻ പാടില്ലാത്ത


തിരുവനന്തപുരം ജില്ല മാറിയിട്ടുണ്ട് ആരെയും പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യം ഇപ്പോൾ ആയിട്ടുണ്ട് ബ്രിട്ടീഷുകാരുടെ ഭരണം മാറിയെന്ന് ജനങ്ങൾ വിചാരിക്കേണ്ട രാത്രിയിൽ സൂക്ഷിച്ചു നിന്നില്ലെങ്കിൽ പോലീസിൻറെ ആക്രമം ഉണ്ടാകുമെന്ന് ആൾ അറിയുക പത്രപ്രവർത്തകരെ പോലും ഉപദ്രവം തുടങ്ങിയിട്ടുണ്ട് നിക്കാൻ പാടില്ല ലാത്തി അടി ഉണ്ടാവും  ഇങ്ങനെ പോയാൽ ജില്ലയിൽ ജനങ്ങൾ നാട്വിടേണ്ട സാഹചര്യം ആയിരിക്കും വരുന്നത് ബ്രിട്ടീഷ് ഭരണം മാറിയിട്ടുണ്ടെന്ന് ആരും ധരിക്കരുത് ഇപ്പോൾ ക്രൂരമായുള്ള ബ്രിട്ടീഷ് ഭരണമാണ് പോലീസ് വരണം സിറ്റിയിൽ നടക്കുന്നത് ട്രാഫിക് പോലീസിനെ പോലും ഭയക്കേണ്ട സാഹചര്യമാണ് ഇപ്പോൾ ഇവിടെ ആയിക്കൊണ്ടിരിക്കുന്നത് ജനങ്ങൾക്ക് ഭയന്ന് യാത്രയിൽ ഇറങ്ങുവാനോ നിക്കുവാനോ പകൽ പോലും നിക്കുവാനോ സാധിക്കുന്നില്ല എന്ന് ജനങ്ങൾ പറയുന്നു എത്രയും വേഗം ഒരു നടപടി എടുക്കണം എന്നാണ് പൊതുജനങ്ങളുടെ ആവശ്യം ഇത്രയുംവേഗം ഒരു അധികാരികൾ കണ്ണ് തുറക്കണം എന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്

2024, ഡിസംബർ 24, ചൊവ്വാഴ്ച

നിലവിളിച്ച് കരഞ്ഞ മൂന്ന് വയസുകാരിയെ കാറിലിട്ട് പൂട്ടി താക്കോലുമായി പോലീസ് പോയി.


തിരുവനന്തപുരം ബാലാപുരത്ത് മൂന്ന് വയസുകാരിയെ കാറിലിട്ട് പൂട്ടി താക്കോൽ പോലീസ് കൊണ്ട് പോയി. നിലവിളിച്ച് കരഞ്ഞ് കുഞ്ഞ്,വീണ്ടും ക്രൂരതമായ പ്രവർത്തി  നെയ്യാറ്റിൻകരയിൽ നിന്ന് കാറിൽ വന്ന് കൊണ്ടിരുന്ന യുവതിയുടെ കുഞ്ഞിനെയാണ് മണിക്കൂറ് വരെ പൂട്ടിയിട്ടു ചെയ്തു എന്ന് നാട്ടുകാർ പറയുന്നു കുഞ്ഞിനെ ശ്വാസതടസ്സം തടസ്സവും വരികയും ചെയ്തു ഇപ്പോൾ നെയ്യാറ്റിൻകര  ജനറൽ ആശുപത്രി  കൊണ്ടുപോവുകയും ചെയ്തു 1500 രൂപ പിഴ യുവതിയോട്  യുവാവിനോടും ആവശ്യപ്പെടുകയും ചെയ്തു. അല്ലാത്തപക്ഷം കാർ വിടുകയില്ല എന്നാണ് പോലീസ് പറഞ്ഞത് സാറേ എനിക്ക് ജോലി അധികം ഇല്ല എന്ന് കരഞ്ഞു പറഞ്ഞിട്ട് പോലും അടയ്ക്കാതെ വിടുകയില്ല എന്ന് പോലീസിന്റെ വാശിയാണ് കുഞ്ഞിന്റെ ജീവൻ നഷ്ടപ്പെടുവാനുള്ള സാഹചര്യം വരികയും ചെയ്തത് എന്നാൽ കുഞ്ഞിനെ യാതൊരു കുഴപ്പവും ഇല്ല ഇപ്പോൾ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലാണ്  ആണ് ആണ് കുഞ്ഞു കുഞ്ഞും യുവതിയും യുവാവ് ഇപ്പോൾ ആശുപത്രിയിൽ ആണ്

ജയിൽ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കുമായി നടത്തിവന്ന രണ്ടാമത് പ്രിസൺ മീറ്റിന്റെ സമാപന ചടങ്ങ്


തിരുവനന്തപുരം പൂജപ്പുര ശ്രീ ചിത്തിര തിരുന്നാൾ സ്റ്റേഡിയത്തിൽ ഡയറക്ടർ ജനറൽ ഓഫ് പ്രിസൺസ് & കറക്ഷണൽ സർവീസസ്, ശ്രീ. ബൽറാം കുമാർ ഉപാദ്ധ്യായ ഐ.പി.എസ്. അവർകൾ ഉദ്ഘാടനം ചെയ്‌തു. മുൻ ഇന്ത്യൻ ഫുട്ബോൾ താരം ഐ. എം. വിജയൻ ചടങ്ങിൽ മുഖ്യാഥിതി ആയിരുന്നു. മീറ്റിൽ 339 പോയിന്റോടെ ദക്ഷിണ മേഖല ചാമ്പ്യന്മാരായി. 317 പോയിന്റുമായി ഉത്തര മേഖല രണ്ടും 92 പോയിന്റോടെ മധ്യമേഖല മൂന്നും സ്ഥാനം നേടി.

ജയിൽ ആസ്ഥാന കാര്യാലയം ഡി.ഐ.ജി. ശ്രീ. എം. കെ. വിനോദ് കുമാർ, ഉത്തര മേഖല ഡി.ഐ.ജി. ശ്രീ. ബി. സുനിൽ കുമാർ, ദക്ഷിണ മേഖല ഡി.ഐ.ജി. ശ്രീ. ഡി. സത്യരാജ്, ചീഫ് വെൽഫെയർ ഓഫീസർ കെ. ലക്ഷ്‌മി, KJEOA ജനറൽ സെക്രട്ടറി പി. ടി. സന്തോഷ്, KJSOA സംസ്ഥാന സെക്രട്ടറി പി.വി. ജോഷി, റീജിയണൽ വെൽഫെയർ ഓഫീസർ കെ. വി. മുകേഷ് എന്നിവർ ചടങ്ങിൽ സംസാരിച്ചു

ക്രിസ്മസ് – ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി

കൽപ്പറ്റയിൽ നടത്തിയ വാഹന പരിശോധനയിൽ വൻ മയക്കുമരുന്ന് വേട്ട. ബാംഗ്ലൂരിൽ നിന്നും ബസിൽ കടത്തിക്കൊണ്ട് വന്ന 172.32 ഗ്രാം MDMA കണ്ടെടുത്ത് ഒരാളെ അറസ്റ്റ് ചെയ്തു. മലപ്പുറം വെട്ടിക്കാട്ടിരി സ്വദേശി ഷംനാസ്.എം (33 വയസ്) എന്നയാളാണ് പിടിയിലായത്. മയക്കുമരുന്നുമായി

കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ റ്റി.ഷർഫുദ്ദീന്റെ നേതൃത്വത്തിൽ കൽപ്പറ്റ എക്സൈസ് സർക്കിൾ, റേഞ്ച് പാർട്ടികൾ, പോലീസ് DANSAF, K9 ഡോഗ് സ്ക്വാഡ് ഉദ്യോഗസ്ഥർ എന്നിവർ സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് പ്രതി പിടിയിലായത്.

പരിശോധനാ സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) വി.എ.ഉമ്മർ, എക്സൈസ് പ്രിവന്റീവ് ഓഫീസർ ലത്തീഫ്.കെ.എം, സിവിൽ എക്സൈസ് ഓഫീസർമാരായ സജിപോൾ, പ്രോമിസ്.എം.പി, സാദിഖ് അബ്ദുള്ള, ബേസിൽ.സി.എം, അമൽ ജോസ്.വി, വനിത സിവിൽ എക്സൈസ് ഓഫീസർ സൂര്യ.കെ.വി, പോലീസ് DANSAF സബ് ഇൻസ്പെക്ടർ ഹരീഷ് കുമാർ.എൻ.വി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അനസ്.എം.എ, നിസാർ.കെ.എ, വിപിൻ.കെ.കെ, പോലീസ് K9 ഡോഗ് സ്ക്വാഡ് സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രാകേഷ്.വി, വിനീഷ്.എം.കെ എന്നിവരും പങ്കെടുത്തു.

2024, ഡിസംബർ 23, തിങ്കളാഴ്‌ച

ക്രിസ്മസിനെ കുറിച്ച് നിങ്ങൾക്കറിയാത്ത കാര്യങ്ങൾ

റോമൻ കത്തോലിക്കാ സഭ യേശുവിന്റെ ജന്മദിനം ആഘോഷിക്കുന്നതിന് തിരഞ്ഞെടുത്തതാണ് ഡിസംബർ 25 എന്ന ദിവസം. യഥാർഥത്തിൽ യേശു ജനിച്ച തീയതി ആർക്കും കൃത്യമായി അറിയില്ല.ലോകമെമ്പാടും ക്രിസ്മ‌സ് ഓരേ ദിവസമല്ല ആഘോഷിക്കുന്നത്. റഷ്യ, യുക്രെയ്ൻ, റൊമാനിയ തുടങ്ങിയ രാജ്യങ്ങളിൽ ജനുവരി ഏഴിനാണ് ക്രിസ്‌മസ് ആഘോഷം. ചില ഗ്രീക്ക് ഓർത്തഡോക്സ‌് ക്രിസ്ത്യാനികളും ജനുവരി ഏഴിനാണ് ക്രിസ്മസ് ആഘോഷിക്കുന്നത്.ക്രിസ്മസ് എന്നും ‘എക്സ്’-മസ് എന്നും നമ്മൾ ഉപയോഗിക്കാറുണ്ട്. പലപ്പോഴും ക്രിസ്മസിനെ ചുരുക്കിയെഴുതുന്നതാണ് ‘എക്സ്’-മസ് എന്നാണ് തെറ്റിദ്ധരിച്ചു വച്ചിരിക്കുന്നത്. എന്നാൽ ‘എക്സ്’ എന്നത് ഗ്രീക്ക് അക്ഷരമായ ‘ചി’യെ പ്രതിനിധീകരിക്കുന്നതിനായി പറയുന്നു. ക്രിസ്തുവിനെ സൂചിപ്പിക്കുന്ന ഗ്രീക്ക് പദമായ ക്രിസ്റ്റോസ്-ലെ ആദ്യ അക്ഷരമാണ് എക്സ്. ഇത് 16-ാം നൂറ്റാണ്ട് മുതൽ ഉപയോ ഗിച്ചിരുന്നു.ഇന്ന് ആഘോഷിക്കുന്ന പല ക്രിസ്മസ് വിനോദങ്ങളുടെയും ഉത്ഭവം ഇംഗ്ലണ്ടിൽ നിന്നാണ്. ക്രിസ്‌മസ് കാർഡുകൾ, ക്രിസ്മസ് സമ്മാനങ്ങൾ, ക്രാക്കറുകൾ തുടങ്ങിയവ.

ചില ക്രിസ്മസ് പരമ്പരാഗത ഭക്ഷണങ്ങളുടെയും തുടക്കവും ഇംഗ്ലണ്ടിൽ നിന്നാണ്. വിക്ടോറിയ രാജ്ഞിയും ഭർത്താവ് പ്രിൻസ് ആൽബർട്ടും ക്രിസ്‌മസിന്റെ വലിയ ആരോധകരായിരുന്നു.16-ാം നൂറ്റാണ്ടിൽ ജർമനിയിലാണ് ക്രിസ്മസ് ട്രീ എന്ന ആചാരത്തിന് തുടക്കം കുറിച്ചത്.പിന്നീട് 19-ാം നൂറ്റാണ്ടിൽ വിക്ടോറിയ രാജ്ഞിയുടെ കാലത്താണ് ക്രിസ്മസ് ട്രീ ഇം ഗ്ലണ്ടിൽ എത്തുന്നത്. അതോടെ ക്രിസ്മസ് ട്രീയ്ക്ക് ലോകമെമ്പാടും പ്രചാരം കിട്ടി.എല്ലാ വർഷവും നോർവേയിൽ നിന്ന് ഇം ഗ്ലണ്ടിലേക്ക് അലങ്കരിച്ച ക്രിസ്‌മസ് ട്രീ സമ്മാനമായി നൽകാറുണ്ട്. 20 മീറ്ററോളംഉയരമുള്ള മനോഹരമായ ക്രിസ്മസ് ട്രീ രണ്ടാം ലോകമഹായുദ്ധകാലത്ത് യുകെ നോർവേയ്ക്ക് നൽകിയ സഹായത്തിന്റെ നന്ദി സൂചനയായിട്ടാണ്.സാന്താക്ലോസ് ഇല്ലാതെയെന്ത് ക്രിസ്മസ് അല്ലേ, എന്നാൽ സാന്താക്ലോസ് എന്ന പേര് എങ്ങനെ വന്നെന്ന് അറിയാമോ? സിന്റർക്ലാസിൽ നിന്നാണ്, ഡച്ച് ഭാഷയിൽ സെന്റ്. നിക്കോളാസിനെ സിന്റർക്ലാസ് എന്നാണ് വിളിച്ചിരുന്നത്. നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു ബിഷപ്പായിരുന്നു സെന്റ്. നിക്കോളാസ്.ക്രിസ്മസ് ദിവസങ്ങളിൽ നമ്മൾ പാടി നടക്കുന്ന ജിംഗിൾ ബെൽസ് എന്ന ഗാനം യഥാർഥത്തിൽ ക്രിസ്‌മസ് ഗാനമല്ല. അമേരിക്കൻ അവധിക്കാലമായ താങ്ക്സ്ഗിവിംഗിനായി ചിട്ടപ്പെടുത്തിയതാണ് വൺ ഹോഴ്സ് ഓപ്പൺ സ്ലീ എന്ന പേരിൽ 1850-ൽ പുറത്തിറങ്ങിയ ഗാനം.1644 ൽ ഇംഗ്ലണ്ടിലും അമേരിക്കയിലെ ഇം ഗ്ലീഷ് കോളനികളിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. പിന്നീട് 20 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും ക്രിസ്മസ് ആഘോഷിക്കാൻ തുടങ്ങിയത്.


ബാബാ സാഹിബ് അംബേദ്‌കർ വിശിഷ്ട സേവാ നാഷണൽ അവാർഡ് നേടിയ പ്രവാസി വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനും ചലച്ചിത്ര നിർമ്മാതാവുമായ ഷാജു വാലപ്പനെ ആദരിച്ചു

തിരുവനന്തപുരം ജില്ലകൾ സാമൂഹിക ജീവകാരുണ്യ പ്രവർത്തകർക്കും കലാകാരൻമാർക്കും ഭാരതീയ ദളിത് സാഹിത്യ അക്കാദമി നൽകി വരുന്ന ‘ബാബ സാഹിബ് അംബേദ്‌കർ വിശിഷ്‌ട സേവാ നാഷണൽ അവാർഡ് 2024 ന് സാമൂഹ്യ ജീവകാരുണ്യ പ്രവർത്തകനും, ചലച്ചിത്രനിർമ്മാതാവും ബിസിനസ്സുകാരനും, വാലപ്പൻ എക്സിം പ്രൈവറ്റ് ലിമിറ്റഡിൻ്റെ ചെയർമാനുമായ ഷാജു വാലപ്പൻ അർഹനായത്.

സാമൂഹ്യ ജീവകാരുണ്യ പ്രവർത്തകനും പ്രവാസിയുമായ ഷാജു വാലപ്പൻ ഗൾഫിലും കേരളത്തിലും നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളും കലാ സാംസ്കാരിക രംഗത്ത് നടത്തുന്ന പ്രവർത്തനങ്ങളും നാട്ടിലും വിദേശത്തും മലയാളികൾ അടക്കം പല രാജ്യക്കാർക്കും തൊഴിൽ നൽകി വരുന്ന ബിസിനസ്സ് ശൃംഖലയുടെ ഉടമസ്ഥൻ എന്ന നിലകളിലും നടത്തി വരുന്ന പ്രവർത്തനങ്ങളാണ് അംബേദ്‌കർ വിശിഷ്ട സേവാ നാഷണൽ അവാർഡിന് അർഹനാക്കിയത്.

ഡിസംബർ 8ന് ഡൽഹിയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ഷാജു വാലപ്പൻ അവാർഡ് ഏറ്റുവാങ്ങും.

കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ നിന്ന്

പത്തനംതിട്ട ഫാസ്റ്റിൽ കയറിയപ്പോൾ മുതൽ ശ്രദ്ധിക്കുകയായിരുന്നു, കണ്ടക്ടർ ആകെ അസ്വസ്ഥൻ. മനസ് മറ്റെങ്ങോ ആണ്. ബസിൽ വലിയ തിരക്കൊന്നുമില്ല. തിരുവല്ല വരെ ചെല്ലാൻ ഒരു മണിക്കൂറോളം എടുക്കും. എന്നാൽ ഒന്നുറങ്ങാമെന്ന് കരുതി. പക്ഷേ കണ്ടക്ടറുടെ മുഖം മനസിൽ നിന്ന് മായുന്നില്ല.

അയാളുടെ സീറ്റിലേക്ക് വെറുതെ ഒന്ന് തിരിഞ്ഞ് നോക്കി. അസ്വസ്ഥതയ്ക്ക് ഒരു കുറവുമില്ല. എന്താണ് കാര്യമെന്ന് ചോദിച്ചാലോ എന്ന് ചിന്തിച്ചെങ്കിലും പിന്നെ വേണ്ടെന്ന് വെച്ചു. വെറുതേ എന്തിനാണ് വല്ലവൻ്റെയും കാര്യത്തിൽ തലയിടുന്നതെന്ന് എല്ലാവരും ചിന്തിക്കുന്നതു പോലെ ഞാനും ചിന്തിച്ചു.പിന്നെയും അയാളുടെ അസ്വസ്ഥത കണ്ടപ്പോൾ മുന്നിലെ എന്റെ സീറ്റിൽ നിന്ന് എഴുന്നേറ്റ് അയാൾക്കരികിലേക്ക് ചെന്നു. എന്താ ചേട്ടാ കാര്യമെന്ന് തിരക്കി. അപ്പോഴാണ് അറിയുന്നത് ബസിൽ വെച്ച് ഒരു മധ്യവയസ്‌കനായ യാത്രകാരന് നെഞ്ചുവേദന വന്നിരുന്നു. ബോധരഹിതനായ അയാളെ ഇതേ ബസിൽ തന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആക്കി വരുന്ന വഴിയാണ്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ആൾക്ക് എങ്ങനെയുണ്ട് എന്നറിയാൻ പലവട്ടം അയാളുടെ നമ്പറിലേക്ക് വിളിച്ചിട്ടും എടുക്കുന്നില്ല. അതാണ് കണ്ടക്ടറുടെ സ്വസ്ഥതക്കേടിന് കാരണം.

കടുത്തുരുത്തിയാൽ വെച്ച് വേദന വന്ന് ബസിൽ കുഴഞ്ഞ് വീഴുകയായിരുന്നു. യാത്രക്കാരിൽ ഉണ്ടായിരുന്ന ഒരു നേഴ്‌സ് പ്രഥമ ശുശ്രൂഷ നൽകി. വേഗം തന്നെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. കാര്യങ്ങളൊക്കെ പറയുന്നതിനിടയിൽ ആശുപത്രിയിലാക്കിയ രത്നാകരൻ എന്ന രോഗിയുടെ നമ്പറിൽ നിന്ന് കോൾ വന്നു. ഏതോ ഒരു ബന്ധുവാണ് വിളിക്കുന്നത്. ആൾക്ക് ബോധം തിരിച്ചു കിട്ടി. തക്ക സമയത്ത് പ്രഥമ ശുശ്രൂഷ നൽകി ആശുപത്രിയിൽ എത്തിച്ചതിനാൽ ആളു രക്ഷപ്പെട്ടതിന് നന്ദി പറയാൻ വിളിച്ചതാണ്.അതോടെ ട്യൂബിട്ട പോലെ അയാളുടെ മുഖം തെളിഞ്ഞു. കൈയിലെ കുപ്പിയിൽ നിന്ന് വെള്ളം കുടിച്ചു. പിന്നെ വേഗം മുന്നിലേക്ക് പോയി ഡ്രൈവറോടും കാര്യം പറഞ്ഞു. ചേർത്തലക്കാരൻ എം. മനേഷും ഡ്രൈവർ കെ.കെ. അരുൺരാജുമാണ് സമയോചിതമായ ഇടപെട്ട് ഒരാളുടെ ജീവൻ രക്ഷിച്ചത്. എറണാകുളം ഡിപ്പോയിലെ ജീവനക്കാരാണ് ഇരുവരും. യാത്രക്കാരുടെ സഹകരണവും കൃത്യസമയത്തെ പ്രഥമ ശുശ്രൂഷയുമാണ് യാത്രകാരന്റെ ജീവൻ രക്ഷിച്ചത്.

തിരുവല്ല ഇറങ്ങി രണ്ട് പേരേയും ബസിന് മുന്നിൽ നിർത്തി ഫോട്ടോയും എടുത്ത് അഭിനന്ദനം അറിച്ചാണ് മണിപ്പുഴയിലെ വീട്ടിലേക്ക് മടങ്ങിയത്. കോട്ടയം ബ്യൂറോയിലെ പ്രഹ്ലാദൻ ചേട്ടനെ വിളിച്ച് കാര്യം പറഞ്ഞു, ചിത്രവും അയച്ചു കൊടുത്തു. നന്മ ചെയ്യാൻ അവസരം കിട്ടിയില്ലെങ്കിലും ചെയ്ത നന്മ ലോകത്തെ അറിയിക്കാൻ കഴിയുന്നതും സന്തോഷമാണ്.

തൃശൂർ റൂറൽ പോലീസ് ടീം ഗവൺമെന്റ് എംപ്ലോയീസ് ക്രിക്കറ്റ് ടൂർണമെന്റിൽ ജേതാക്കൾ

തൃശൂർ: തൃശൂർ ഓഫീസേഴ്‌സ് ക്ലബിന്റെ നേതൃത്വത്തിൽ തിയതികളിലായി കേരള വർമ്മ കോളേജ് ഗ്രൗണ്ടിൽ നടന്ന ഗവൺമെൻ്റ് എംപ്ലോയീസ് ക്രിക്കറ്റ് ടൂർണമെന്റ്റിൽ തൃശൂർ റൂറൽ പോലീന ടീം ജേതാക്കളായി. ഫൈനൽ മത്സരത്തിൽ LSGD ഡിപ്പാർട്മെന്റ് ടീമിനെ തകർത്ത് റൂറൽ പോലീസ് ടീം ചാമ്പ്യൻമാരായി കിരീടം നേടുകയായിരുന്നു.

ജില്ലയിലെ 16 ഗവൺമെൻ്റ് ഡിപ്പാർട്മെന്റ് ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ തൃശൂർ സിറ്റി പോലീസ് ടീം മൂന്നാം സ്ഥാനം കരസ്ഥമാക്കി.

ജേതാക്കൾക്കുള്ള ട്രോഫി സിറ്റി പോലീസ് കമ്മീഷണർ R ഇളങ്കോ IPS വിതരണം ചെയ്‌തു ടൂർണമെന്റിലെ മികച്ച താരമായി റൂറൽ പോലീസിന്റെ സജീഷിനെ തിരഞ്ഞെടുത്തു. മറ്റു പുരസ്കാരങ്ങൾ:

മികച്ച ബാറ്റ്സ്മാൻ: വിശാൽ പി.വി. (എക്സൈസ് ഡിപ്പാർട്ട്മെന്റ്)

മികച്ച ബൗളർ: സജീഷ് (റൂറൽ പോലീസ്)

മികച്ച ഫീൽഡർ: ശ്രീനാഥ് (റൂറൽ പോലീസ്)

നെയ്യാറ്റിൻകര ആർ.ടി ഓഫിസിൽ ക്രമക്കേട്വിവിധ ഏജന്റുറുമാർ പല ദിവസങ്ങളിലും വൻ തുകകൾ . ജോയിൻ്റ് ആർ.ടി.ഒ ക്ക് വേണ്ടി ഡ്രൈവറുടെ ഗൂഗിൾ-പേ അക്കൗണ്ടിലേക്ക് അയച്ചു നൽകുന്നതായും ഇത്തരത്തിൽ ഓരോ മാസവും 1 ലക്ഷം രൂപയിൽ കൂടുതൽ നിക്ഷേപിച്ചിട്ടുള്ളതായി വിജിലൻസ് കണ്ടെത്തി

നെയ്യാറ്റിൻകരസബ് ആർ.ടി. ഓഫീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. കൈക്കൂലി വാങ്ങി യോഗ്യതയില്ലാത്ത വാഹനങ്ങൾക്ക് ഫിറ്റ്നസ് നൽകുന്നതടക്കം പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. സബ് ആർ.ടി ഓഫീസിൽ നിന്നും നിയമാനുസൃതം ലഭിക്കേണ്ട സേവനങ്ങൾ ഒന്നും തന്നെ കൈക്കൂലി നൽകാതെ ലഭിക്കുന്നില്ലെന്ന് പലതവണ നാട്ടുകാർ പരാതി നൽകിയിരുന്നു. ഇത് സംബന്ധിച്ച് തുടർ അന്വേഷണം നടത്തി വിശദമായ റിപ്പോർട്ട് സർക്കാരിലേക്ക് നൽകുന്നതാണെന്ന് വിജിലൻസ് ഡയറക്‌ടർ അറിയിച്ചു.ജോയിന്റ് ആർ.ടി. ഓഫീസിലും
പരിസരത്തിലും വിജിലൻസ് നടത്തിയ മിന്നൽ
പരിശോധനയിൽ ജോയിൻ്റ് ആർ.ടി.ഒ യുടെ
ഏജന്റായ സ്വകാര്യ ഡ്രൈവറുടെ കൈയിൽ
നിന്നും 3,500 രൂപ വിജിലൻസ് പിടിച്ചെടുത്തു.
തുടർന്ന് നടത്തിയ പരിശോധനയിൽ വിവിധ
ഏജന്റുമാർ പല ദിവസങ്ങളിലും വൻ
തുകകൾ ജോയിൻ്റ് ആർ.ടി.ഒ ക്ക് വേണ്ടി
ഡ്രൈവറുടെ ഗൂഗിൾ-പേ അക്കൗണ്ടിലേക്ക്
അയച്ചു നൽകുന്നതായും ഇത്തരത്തിൽ
ഓരോ മാസവും 1 ലക്ഷം രൂപയിൽ കൂടുതൽ
നിക്ഷേപിച്ചിട്ടുള്ളതായി വിജിലൻസ്
കണ്ടെത്തി. നെയ്യാറ്റിൻകര സബ് ആർ.ടി
ഓഫീസിൽ നിന്നും നിയമാനുസൃതം
ലഭിക്കേണ്ട സേവനങ്ങൾ ഒന്നും തന്നെ
കൈക്കൂലി നൽകാതെ ലഭിക്കുന്നില്ലെന്ന്
പലതവണ നാട്ടുകാർ പരാതി നൽകിയിരുന്നു.
ഇത് സംബന്ധിച്ച് തുടർ അന്വേഷണം നടത്തി
വിശദമായ റിപ്പോർട്ട് സർക്കാരിലേക്ക്
നൽകുന്നതാണെന്ന് വിജിലൻസ് ഡയറക്ടർ
അറിയിച്ചു നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് പൊതുജനങ്ങളിൽ നിന്നും കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥരെ നിരീക്ഷിച്ച് അവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതാണെന്നും, ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷവുമായി ബന്ധപ്പെട്ട് ചെക്പോസ്റ്റ് ഉൾപ്പടെയുള്ള സ്ഥാലങ്ങളിൽ അഴിമതി തടയുന്നതിനായി നിരീക്ഷണം ശക്തമാക്കുന്നതാണെന്നും വിജിലൻസ് ഡയറക്ടർ അറിയിച്ചു.

ഇരിങ്ങാലക്കുട : പടിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിയും ആയിരുന്ന കെ കരുണാകരന്റെ 15-ാം ചരമ വാർഷികദിനത്തോടനുബന്ധിച്ച് അനുസ്മരണവും പുഷ്പാർച്ചനയും എടതിരിഞ്ഞി പോസ്റ്റോഫീസ് സെന്ററിലും പടിയൂർ കോടംകുളം സെൻ്ററിലും സംഘടിപ്പിച്ചു.

തൃശ്ശൂര് ജില്ലയിൽ ഇരിങ്ങാലക്കുട : പടിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിയും ആയിരുന്ന കെ കരുണാകരന്റെ 15-ാം ചരമ വാർഷികദിനത്തോടനുബന്ധിച്ച് അനുസ്മരണവും പുഷ്പാർച്ചനയും എടതിരിഞ്ഞി പോസ്റ്റോഫീസ് സെന്ററിലും പടിയൂർ കോടംകുളം സെൻ്ററിലും സംഘടിപ്പിച്ചു.

മണ്ഡലം പ്രസിഡൻ്റ് എ ഐ സിദ്ധാർത്ഥൻ അധ്യക്ഷത വഹിച്ചു.

അനുസ്മ‌രണ യോഗം കെ പി സി സി മുൻ അംഗം ഐ കെ ശിവജ്ഞാനം ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് മണ്ഡലം ഭാരവാഹികളായ കെ കെ ഷൗക്കത്തലി, ഒ എൻ ഹരിദാസ്, കെ ഐ റഷീദ് എന്നിവർ പ്രസംഗിച്ചു.

ഇ ഒ ജോർജ്ജ്, ടി കെ മോഹൻദാസ്, സഗീർ, പി എസ് ജയരാജ്, സി കെ ജമാൽ, സുബ്രഹ്മണ്യൻ, ഗോവിന്ദൻ പള്ളിയിൽ തുടങ്ങിയവർ നേതൃത്യം നൽകി.

2024, ഡിസംബർ 22, ഞായറാഴ്‌ച

പുഷ്‌പ 2 വിന്റെ റിലീസ് ദിവസം സന്ധ്യ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുനെ വിടാതെ പോലീസ്.


 ഹൈദരാബാദ്: പുഷ്‌പ 2 പ്രീമിയർ ഷോയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുനെ വിടാതെ പോലീസ്.  തെലുങ്ക് നടൻ അല്ലു അർജുൻ പുറത്തിറങ്ങാൻ വിസമ്മതിച്ചതായി തെലങ്കാന പോലീസ് പോലിസ് അഭ്യർത്ഥന അവഗണിച്ചുവെന്ന് ആരോപിച്ച് നടൻ അർദ്ധരാത്രി വരെ തിയേറ്ററിൽ തുടർന്നുവെന്ന് സൂചിപ്പിക്കുന്നഎസിപിയുടെ അഭിപ്രായത്തിൽ, അർജുൻ പോകാത്തതിനാൽ, പോലീസ് അവൻ്റെ മാനേജരെ സമീപിക്കുകയും സ്ത്രീയുടെ മരണത്തെക്കുറിച്ചും അവളുടെ ഒമ്പത് വയസ്സുള്ള മകന് ഉണ്ടായ ഗുരുതരമായ പരിക്കുകളെക്കുറിച്ചും പറഞ്ഞു. എന്നാൽ മാനേജരും അവരുടെ അഭ്യർത്ഥന മാനിച്ചില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ഒടുവിൽ ഞങ്ങൾ അർജുൻ്റെ അടുത്ത് ചെന്ന് സ്ത്രീയുടെ മരണത്തെക്കുറിച്ചും കുട്ടിയുടെ അവസ്ഥയെക്കുറിച്ചും പുറത്തുള്ള അരാജകത്വത്തെക്കുറിച്ചും അറിയിച്ചപ്പോഴും സിനിമ കണ്ട ശേഷം പോകാമെന്ന് പറഞ്ഞ് അദ്ദേഹം പോകാൻ തയ്യാറായില്ല, എസിപി പറഞ്ഞു.  ."അവരുടെ പ്രൊഫഷനും പൊതുനിലവാരവും പരിഗണിക്കാതെ, അത് ഒരു സിനിമയിലെ നായകനായാലും മറ്റേതെങ്കിലും പ്രധാന വ്യക്തിയായാലും, അവർ ഈ കേസ് എങ്ങനെ മുന്നോട്ടുകൊണ്ടുപോകണമെന്നതിനെക്കുറിച്ച് ഞങ്ങൾ നിയമോപദേശം സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വെവ്വേറെ, കരിംനഗറിൽ നടന്ന ഒരു പരിപാടിയിൽ തെലങ്കാന ഡയറക്ടർ ജനറൽ ഓഫ് പോലീസ് ഡോ. ജിതേന്ദർ പറഞ്ഞു, സിനിമകളെ പ്രോത്സാഹിപ്പിക്കുന്നതിനേക്കാൾ ജനങ്ങളുടെ സുരക്ഷയും ജീവിതവുമാണ് പ്രധാനം.ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണം. ആളുകളുടെ സുരക്ഷയും സുരക്ഷയും വളരെ പ്രധാനമാണ്. പൊതു സുരക്ഷ ഉറപ്പാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്, പക്ഷേ അത് അങ്ങനെയല്ല. അതിനർത്ഥം ഞങ്ങൾ ആർക്കും എതിരാണ്," ഡിജിപി പറഞ്ഞു.

"വിളയൂർ അങ്കണവാടിയുടെ" പുതിയ കെട്ടിടത്തി ന്റെതും പുതുതായി ആരംഭിക്കുന്ന വിഭിന്നശേഷികുട്ടികൾക്കായുള്ള "സ്പെഷ്യൽ അങ്കണവാടി" ഉദ്ഘാടനം നിർവ്വഹിച്ചു.കെട്ടിടത്തിന്റെയും സംയുക്ത ഉത്ഘാടനം.

 തിരുവനന്തപുരം ജില്ലയിൽ വിഭിന്നശേഷി കുട്ടികളുടെ സമഗ്രവികസനം ലക്ഷ്യമാക്കികൊണ്ട് വിളയൂർ ഗ്രാമപഞ്ചായത്ത്, വനിത ശിശു വികസന വകുപ്പ്, ഐ.സി.ഡി.എസ് പദ്ധതി മുഖേന ഇത്തരം കുട്ടികൾക്ക് പ്രത്യേക പരിരക്ഷ നൽകുന്നതിനായി വിഭിന്നശേഷി കുട്ടികൾക്ക് എത്തിചേരാൻ യാത്രാ സൗകര്യമുള്ള വിളയൂർ അങ്കണവാടിയോട് അനുബന്ധിച്ചാണ് സ്പെഷ്യൽ അങ്കണവാടി പ്രവർത്തനം ആരംഭിക്കുന്നത്. പഞ്ചായത്ത് പരിധിയിലെ വിഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെട്ട കുട്ടികൾക്ക് സൗജന്യമായി പ്രത്യക പരിചരണം. പ്രീ-സ്കൂൾ, സ്പീച്ച് തറാപ്പി, ഫിസിയോ തറാപ്പി, രക്ഷിതാക്കൾക്ക് കൗൺസിലിങ് തുടങ്ങിയ പ്രത്യേക സൗകര്യങ്ങൾ എന്നിവ ഈ കേന്ദ്രത്തിൽ ഒരുക്കും.

സ്പെഷ്യൽ അങ്കണവാടിയിലെ പരിശീലനത്തിനുശേഷം കുട്ടികളെ പൊതുവിദ്യാലയങ്ങളിൽ ചേർക്കുന്നതിന് പര്യാപ്തമാക്കാൻ ഈ സ്പെഷ്യൽ അങ്കണവാടിയുടെ പ്രവർത്തനത്തിലൂടെ സാധ്യമാകും.

2024, ഡിസംബർ 20, വെള്ളിയാഴ്‌ച

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ സ്വീവേജ് ട്രീറ്റ്മെൻ്റ് പ്ലാൻ്റ് പ്രവർത്തനരഹിതം മലിനജലം നെയ്യാറിലേയ്ക്ക്

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ സ്വീവേജ് ട്രീറ്റ്മെന്റ് പ്ളാന്റ് നോക്കുകുത്തിയായിട്ട് വർഷങ്ങൾ. ആശുപത്രിയിലെ മലിനജലം ഒഴുക്കിവിടുന്നത് നെയ്യാറിലേയ്ക്ക്. നെയ്യാറ്റിൻകരയാകെ രോഗാതുരമാക്കുന്ന ഈ അനാസ്ഥയ്ക്ക് അടിയന്തരമായി പരിഹാരം കാണേണ്ടവർ മൗനത്തിൽ

കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഒരു കോടിയിലേറെ രൂപ ചെലവഴിച്ചാണ് നെയ്യാറ്റിൻകരയിലെ സർക്കാർ ആതുരാലയത്തിൽ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിച്ചത്. തടസ്സമില്ലാതെ പ്ലാന്റ് പ്രവർത്തിപ്പിക്കാൻ കന്പനി നിയോഗിച്ച ജീവനക്കാരന് വേതനം നൽകിയിരുന്നത് ആശുപത്രിയിൽ നിന്നായിരുന്നു. ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്ററുകൾ, വാഷ് ബേസിനുകൾ, കാഷ്വാലിറ്റി എന്നിവിടങ്ങളിലെ വിവിധ തരത്തിലുള്ള മാലിന്യം കലർന്ന ജലം ശുദ്ധീകരിച്ച് പുനരുപയോഗിക്കാൻ പറ്റും വിധം ആയിരുന്നു പ്ലാൻ്റിൻ്റെ നിർമ്മാണവും സംവിധാനവും. പ്ലാൻ്റിൽ നിരവധി സെഡിമെന്റ് ടാങ്കുകളും മോട്ടോറുകളും ഫിൽറ്ററുകളും ഉൾപ്പെട്ടിരുന്നു. സമയബന്ധിതമായി ടാങ്കുകൾ വൃത്തിയാക്കാനും കേടായ മോട്ടോറുകൾ അറ്റകുറ്റപ്പണി നടത്താനും പുതിയവ സ്ഥാപിക്കാനും ഫിൽറ്ററുകൾ ശുചീകരിക്കാനും യാതൊരു വിധ നടപടികളും സമയബന്ധിതമായി നടന്നില്ല. അതോടെ ഫിൽറ്ററുകളിലെല്ലാം അഴുക്കും മാലിന്യങ്ങളും കലരുകയും ട്രീറ്റ്മെന്റ് സംവിധാനം പ്രവർത്തനരഹിതമാകുകയും ചെയ്തു. മലിനജല ശുദ്ധീകരണം നിലച്ചതോടെ പ്ലാന്റ്മലിനജല ശുദ്ധീകരണം നിലച്ചതോടെ പ്ലാന്റ്

കേവലം നോക്കുകുത്തിയായി മാറി.
ഈക്വലൈസേഷൻ ടാങ്ക്, സ്വീവേജ് ലിഫ്റ്റിംഗ്
പമ്പ്, ഫിൽറ്റർ ഫീഡ് പമ്പ് തുടങ്ങിയവയെല്ലാം
കേടായി. ഇതൊന്നും ശ്രദ്ധിക്കാൻ സാങ്കേതിക
പരിജ്ഞാനമോ വ്യക്തമായ വിവരങ്ങളോ
അറിയാവുന്ന വിദഗ്‌ധ ജീവനക്കാർ ജനറൽ
ആശുപത്രിയിൽ ഇല്ലെന്നതാണ് മറ്റൊരു

ഗതികേട്. ചില ബ്ലോവർ പമ്പുകൾ
പ്രവർത്തിക്കുന്നതൊഴിച്ചാൽ ശരിയായ
രീതിയിലുള്ള
ഫിൽറ്ററിങ്ങ് പോലും നടക്കുന്നില്ല. ടാങ്കിൽ
അടിഞ്ഞുകൂടുന്ന മാലിന്യങ്ങൾ നീക്കം
ചെയ്യുവാനുള്ള സംവിധാനങ്ങളും ' നിലവിൽ
പൂർണ്ണമായും നിശ്ചലം. അടുത്തിടെ 30 ലക്ഷം
രൂപ ചിലവാക്കി
വാട്ടർ ട്രീറ്റ്മെൻറ് പ്ലാൻ്റിന് മുകളിൽ റൂഫിംഗ്
നടത്തി. തുടക്കത്തിലേ വാട്ടർ പ്രൂഫിംഗ്
ചെയ്തിരുന്നെങ്കിൽ മോട്ടോറുകൾക്ക് ഇത്രയും
വേഗം കേടുപാടുകൾ
സംഭവിക്കില്ലായിരുന്നുവെന്ന് പറയപ്പെടുന്നു.

ട്രീറ്റ്മെന്റ് പ്ലാന്റിലെ യന്ത്ര ഭാഗങ്ങൾ ടാങ്കിലെ
വെള്ളത്തിൽ കിടക്കുന്നത് കാണാം. പ്ലാന്റ്
ശരിയായ രീതിയിൽ പ്രവർത്തിക്കാത്തതിനാ
സമീപപ്രദേശങ്ങളിൽ വലിയ ദുർഗന്ധമാണ്.
ട്രീറ്റ്മെന്റ് പ്ലാന്റിലെ മലിനജലവും
ആശുപത്രിയിലെ ഓടയിൽ നിന്നുള്ള
മലിനജലവും ഒരു ഓടയിലൂടെ സമീപത്തെ
പോലീസ് ക്വാർട്ടേഴ്‌സിനരികിലൂടെ
നെയ്യാറിലേക്ക് ഒഴുക്കി വിടുകയാണ് നിലവിൽ
ചെയ്യുന്നത്. നെയ്യാറിൽ കേരള വാട്ടർ
അതോറിറ്റിയുടെ പമ്പിങ് സ്റ്റേഷൻ സ്ഥിതി
ചെയ്യുന്നയിടത്തേയ്ക്കാണ് ഈ മലിനജല
പ്രവാഹം എത്തുന്നതെന്നത് ക്രൂരമായമലിനജലവും ഒരു ഓടയിലൂടെ സമീപത്തെ

പോലീസ് ക്വാർട്ടേഴ്‌സിനരികിലൂടെ

നെയ്യാറിലേക്ക് ഒഴുക്കി വിടുകയാണ് നിലവിൽ

ചെയ്യുന്നത്. നെയ്യാറിൽ കേരള വാട്ടർ

അതോറിറ്റിയുടെ പമ്പിങ് സ്റ്റേഷൻ സ്ഥിതി

ചെയ്യുന്നയിടത്തേയ്ക്കാണ് ഈ മലിനജല

പ്രവാഹം എത്തുന്നതെന്നത് ക്രൂരമായ

യാഥാർഥ്യം. ആശുപത്രിയിലെ രോഗികളും

കൂട്ടിരിപ്പുകാരും സമീപത്തെ പോലീസ്

സ്റ്റേഷനിലെ ഉദ്യോഗസ്ഥരും തദ്ദേശീയരുമെല്ലാം

ദുർഗന്ധപൂരിതമായ ഈ ദുരിതം

അനുഭവിക്കുകയാണ്. പകർച്ചവ്യാധികളും മറ്റും

പിടിപെടുന്ന തരത്തിൽ തീർത്തും

നിരുത്തരവാദപരമായതും

അനാരോഗ്യകരവുമായ ഈ നടപടി സർക്കാരും

ജില്ലാ പഞ്ചായത്തും ആശുപത്രി അധികൃതരും

ഇടപെട്ട് പരിഹരിക്കാൻഇനിയും കാലതാമസം

എടുക്കരുത്......

2024, ഡിസംബർ 19, വ്യാഴാഴ്‌ച

നെയ്യാറ്റിൻകര അസോസിയേഷൻ ഫോർ റൂറൽ ഡവലപ്പ്മെന്റ്റി (നാർഡ്) ന്റെ ആഭിമുഖ്യത്തിൽ പ്രതിമാസ സാംസ്കാരിക സദസും,ഭിന്നശേഷി സൗഹൃദ ക്രിസ്തുമസ് ആഘോഷവും സംഘടിപ്പിച്ചു.



ക്രിസ്മസ് ആഘോഷ പരിപാടികളുടെ ഉദ്ഘാടനം മുൻ സംസ്ഥാന ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി അഡ്വ: വി എസ് ശിവകുമാർ നിർവഹിച്ചു .സാംസ്‌കാരിക സദസ്സ്* അരുവിപ്പുറം ക്ഷേത്രം മഠാധിപതി സ്വാമി സാന്ദ്രാനന്ദ ഉദ്ഘാടനം ചെയ്‌. സ്വദേശാഭിമാനി ടൗൺ ഹാളിൽ ചേർന്ന യോഗത്തിൽചീഫ് കോഡിനേറ്റർ ജി ആർ അനിൽ സ്വാഗതം ആശംസിച്ചു. വഴുതൂർ മാർത്തോമാ ചർച്ച് വികാരി ഫാ. ബിജി മാത്യു, നെയ്യാറ്റിൻകര ടൗൺ ജുമാ മസ്‌ജിദ് ചീഫ് ഇമാം ഫൈസൽ ഹസിമി എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. നെയ്യാറ്റിൻകര എസ്.എച്ച്.ഒ ബി.എസ് പ്രവീൺ

മുഖ്യാതിഥിയായി. സിപിഎം ഏരിയാ സെക്രട്ടറി ടി. ശ്രീകുമാർ, ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. മഞ്ചവിളാകം ജയകുമാർ, ലൈഫ് ഫൗണ്ടേഷൻ ഡയറക്ടർ എസ്.ജി ബീനാമോൾ, മജീഷ്യൻ മനു പൂജപ്പുര, എൻജിഒ സംഘ് സംസ്ഥാന പ്രസിഡൻ്റ് എസ്.കെ ജയകുമാർ, ഗാന്ധിമിത്ര മണ്ഡലം ചെയർമാൻ അഡ്വ. ബി. ജയചന്ദ്രൻനായർ, അർബൻ ബാങ്ക് ഡയറക്ടർ കവളാകുളം സന്തോഷ്, നാർഡ് കോർഡിനേറ്റർ നാസർ,വെങ്ങാനൂർ ബഡ്‌സ് സ്പെഷൽ സ്കൂൾ പ്രിൻസിപ്പാൾ അഡ്വ. എസ്. ധന്യ, നന്മശ്രീ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് പെരുന്‌പഴുതൂർ സുരേന്ദ്രൻ, നാർഡ് വൈസ് ചെയർമാൻ എം.എ ഹക്കിം നെയ്യാറ്റിൻകര ശേഖർ എന്നിവർ സംബന്ധിച്ചു.പ്രശസ്ത മജീഷ്യൻ മനു പൂജപ്പുരകുട്ടികൾക്കായി മാജിക് ഷോ അവതരിപ്പിച്ചു.

യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിച്ചു.......


സംഘപരിവാർ സർക്കാരുകളുടെ ഭീകരതയിൽ ജീവൻ വെടിയേണ്ടി വന്ന യൂത്ത് കോൺഗ്രസിൻ്റെ ധീരയോദ്ധാക്കൾ അസം സ്വദേശി മൃദുൽ ഇസ്‌ലാം

ഉത്തർപ്രദേശിലെ പ്രഭാത് പാണ്ഡെ എന്നിവർക്ക് അന്ത്യാഞ്ജലികൾ !

യൂത്ത് കോൺഗ്രസിൻറെ നേതൃത്വത്തിൽ അസമിലെ രാജ്ഭവനിലേക്ക് നടന്ന മാർച്ചിന് നേരെ ഉള്ള ഭീകരമായ പോലീസ് അതിക്രമത്തിലാണ് മൃദുൽ ഇസ്ലാമിന് സ്വന്തം ജീവൻ നഷ്ടപ്പെട്ടത്.

ഉത്തർപ്രദേശ് വിധാൻ സഭയിലേക്കുള്ള യൂത്ത് കോൺഗ്രസ് മാർച്ചിനു നേരെ നടന്ന പോലീസ് അതിക്രമത്തിൽ ആണ് പ്രദീപ് പാണ്ഡെ കൊല്ലപ്പെട്ടത്.

കോൺഗ്രസിൻ്റെ പ്രവർത്തകരെ കിരാതമായ മാർഗങ്ങളിലൂടെ അടിച്ചമർത്താനും കൊലപ്പെടുത്താനും ശ്രമിക്കുന്ന സംഘപരിവാർ സർക്കാരുകൾ ഒരു കാര്യം മാത്രം ഓർക്കണം.

ഒരു കോൺഗ്രസ് പ്രവർത്തകനെ നിങ്ങൾ കൊലപ്പെടുത്തുമ്പോൾ ഒരായിരം പേർ വരും.

ഭീഷണിപ്പെടുത്തിയും കൊലപ്പെടുത്തിയും ഇന്ത്യയിൽ കോൺഗ്രസിൻറെ വേരറുക്കാമെന്നത് ബിജെപിയുടെയും മോദി സർക്കാരിന്റെയും വ്യാമോഹം മാത്രമാണ്!

കൂടൽകടവിലെ ക്രൂരത; ഗോത്രയുവാവിനെ കാറിൻ്റെ ഡോറിൽ കുരുക്കി വലിച്ചിഴച്ച സംഭവത്തിൽ നാലു പേരെയും പിടികൂടി

മാനന്തവാടി: ഗോത്ര വിഭാഗത്തിൽപ്പെട്ട യുവാവിനെ കാറിൻ്റെ ഡോറിൽ കുരുക്കി വലിച്ചിഴച്ച സംഭവത്തിൽ നാല് പേരും പിടിയിലായി. കണിയാമ്പറ്റ, പച്ചിലക്കാട്, അരിഞ്ചേർമല, കക്കരക്കൽ വീട്ടിൽ അഭിറാം കെ. സുജിത്ത്, കണിയാമ്പറ്റ, പച്ചിലക്കാട്, ബംഗ്ലാകുന്ന് പുത്തൻപീടികയിൽ വീട്ടിൽ, മുഹമ്മദ് അർഷിത്(25), പനമരം, കുന്നുമ്മൽ വീട്ടിൽ വിഷ്ണു(31), പനമരം, താഴെപുനത്തിൽ വീട്ടിൽ നബീൽ കമർ(25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കെ.എൽ. 52 എച്ച്. 8733 കാറും കസ്റ്റഡിയിലെടുത്തു.

 വൈകിട്ടോടെ മാനന്തവാടി-പുൽപ്പള്ളി റോഡിലെ കൂടൽക്കടവിലായിരുന്നു സംഭവം. കാറിലെത്തിയ നാലംഗ സംഘം റോഡിൽ നിന്നും തെറി പറയുന്നത് ചോദിക്കാൻ ചെന്ന വിരോധത്തിലാണ് ആദിവാസി യുവാവിനെ ഇവർ ഉപദ്രവിച്ചത്. അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും കൈ പിടിച്ച് തിരിക്കുകയും ചെയ്‌തു. തുടർന്ന് കാറിൽ വിരൽ കുരുക്കി ഡോർ അടക്കുകയും കാർ മുന്നോട്ടെടുക്കുകയും ചെയ്തു. 400 മീറ്ററോളം യുവാവിനെ വലിച്ചിഴച്ച ശേഷം പുറത്തേക്ക് തള്ളിയിടുകയുമായിരുന്നു. യുവാവ് മാനന്തവാടി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

ക്രിസ്മസ്-ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവുമായി ബന്ധപ്പെട്ട് നടന്ന പരിശോധനയിൽ

കാർത്തികപ്പള്ളിയിൽ 25 ലിറ്റർ ചാരായം വീട്ടിൽ സൂക്ഷിച്ചയാളെ എക്സൈസ് അറസ്റ്റ് ചെയ്തു. ആറാട്ടുപുഴ സ്വദേശി സജീവൻ(55 വയസ്) ആണ് അറസ്റ്റിലായത്.

കാർത്തികപ്പള്ളി റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ബൈജുവിന്റെ നേതൃത്വത്തിലാണ് കേസ് കണ്ടെടുത്തത്. പാർട്ടിയിൽ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ പ്രസന്നൻ, സിവിൽ എക്സൈസ് ഓഫീസർമാരായ റഹീം, ശ്രീജിത്ത്, ഷെഫീഖ്, അഗസ്റ്റിൻ, വനിത സിവിൽ എക്സൈസ് ഓഫീസർ കുമാരി വീണ എന്നിവരും പങ്കെടുത്തു.

2024, ഡിസംബർ 18, ബുധനാഴ്‌ച

അത്ഭുത ദ്വീപ് എന്ന സിനിമയിൽ അഭിനയിച്ച അറുമുഖത്തിന് ഒരു പ്രവാസി മലയാളി ഒന്നേകാൽ ലക്ഷം രൂപയിലേറെ വില നൽകി വാങ്ങിയ മുച്ചക്ര വാഹനം

പുളിമൂട്ടിൽ ബ്രദേഴ്സിന്റെ സ്ഥാപനത്തിനു മുന്നിൽ വെച്ച് കൈമാറി.

പുളിമൂട്ടിൽ ബ്രദേഴ്‌സിലെ ശ്രീ സുനിൽ ദത്തിനെയും ശ്രീ ഗുരുദയാലിനെയും ആണ് ഇതിനുള്ള പണം പ്രവാസി മലയാളി ഏൽപ്പിച്ചത്.

ശാരീരികമായി വളരെ പ്രയാസമനുഭവിക്കുന്ന ശ്രീ അറുമുഖം മുല്ലക്കൽ തെരുവിൽ ജോലി ചെയ്താണ് ജീവിക്കുന്നത്. അദ്ദേഹത്തിന് ഭാര്യയും രണ്ട് കുഞ്ഞുങ്ങളും ഉണ്ട്.

ചടങ്ങിൽ ശ്രീ നാസർ, ശ്രീ അൽത്താഫ്, ശ്രീ നൗഷാദ്, ശ്രീ ഷിബി, ശ്രീ സുനിൽ ദത്ത്, ശ്രീ ഗുരുദയാൽ എന്നിവരും സംബന്ധിച്ചു.

വളരെ അഭിമാനവും അതുപോലെതന്നെ വളരെ സന്തോഷവും ഉണ്ടായ ഒരു ചടങ്ങാണിത്.

kkeralapressclubtv.blogspot.com

കണ്ണൂരിൽ ഇന്നലെ നടന്ന ഈ സംഭവം വളരെ കൗതുകകരമാണ്. ഒരു വൃദ്ധയുടെ മാല പൊട്ടിച്ച മോഷ്ടാവിനാണ് അമളി പറ്റിയത്. സംഭവത്തിൻ്റെ വിശദാംശങ്ങൾ താഴെക്കൊടുക്കുന്നു

കണ്ണൂരിൽ ഇന്നലെ നടന്ന ഈ സംഭവം വളരെ കൗതുകകരമാണ്. ഒരു വൃദ്ധയുടെ മാല പൊട്ടിച്ച മോഷ്ടാവിനാണ് അമളി പറ്റിയത്. സംഭവത്തിൻ്റെ വിശദാംശങ്ങൾ താഴെക്കൊടുക...