ആധുനിക വൈദ്യശാസ്ത്രം ഇന്ന് ചർച്ച ചെയ്യുന്ന നൂതന ചികിത്സാ രീതിയായ 'ബയോ-ഹാക്കിങ്' എന്ന സങ്കേതം നൂറ്റാണ്ടുകൾക്ക് മുൻപേ ആയുർവേദത്തിൽ വിശദമായി പ്രതിപാദിച്ചിട്ടുണ്ടെന്ന് ഡോ. അഞ്ജന തന്റെ പ്രബന്ധത്തിലൂടെ സമർത്ഥിക്കുന്നു. രോഗങ്ങളെ പ്രതിരോധിക്കുന്നതിനും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും വ്യക്തികൾക്ക് സ്വയം ചെയ്യാൻ കഴിയുന്ന ദിനചര്യകളും ലളിതമായ ചികിത്സാ രീതികളും ആയുർവേദം എങ്ങനെ വിശദമാക്കുന്നുവെന്ന് പ്രബന്ധം വ്യക്തമാക്കുന്നു. ഈ പ്രബന്ധം ദേശീയ തലത്തിൽ ശ്രദ്ധ നേടിയതോടെ ആയുർവേദ ഗവേഷണ രംഗത്ത് കേരളത്തിന്റെ സാധ്യതകൾ വീണ്ടും ഉറപ്പിക്കുകയാണ്.
നേത്രചികിത്സയിൽ ഉന്നത പഠനം നടത്തുന്ന ഡോ. അഞ്ജന തിരുവല്ലയിലെ സുദർശനം ആയുർവേദ ഐ ഹോസ്പിറ്റൽ & പഞ്ചകർമ്മ സെന്ററിലെ ചീഫ് ഫിസിഷ്യൻ ഡോ. ബി.ജി. ഗോകുലന്റെയും ശാന്തി ഗോകുലിന്റെയും മകളാണ്. പാരുൾ യൂണിവേഴ്സിറ്റിയിലെ ആയുർവേദ വിഭാഗം ഡീൻ ഡോ. ഹേമന്ത് തോഷിക്കാനെയിൽ നിന്ന് ഡോ. അഞ്ജന പുരസ്കാരം ഏറ്റുവാങ്ങി. ഭർത്താവ് ഡോ. എം.എസ്. ഹരിശങ്കർ പാരുൾ ആയുർവേദ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറാണ്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
newsquilon@gmail.commgpratheeshmail@gmail.comsaandesh@gmail.compratheesh.pgn@gmail.com janeeshanchumana@gmail.com janeeshanchumana@gmail.com hariprasadganga@gmail.com >, radiosaanthwanam90.4fm@gmail.com < radiosaanthwanam90.4fm@gmail.com >, < jerinjoy@mm.co.in >,