Wikipedia kkeralapressclubtv@gmail.com

തിരയൽ ഫലങ്ങള്‍

2025, ജനുവരി 29, ബുധനാഴ്‌ച

കരൂപ്പടന്ന ആക്രമണ കേസിൽ 2 പ്രതികൾ പിടിയിൽ

ഇരിങ്ങാലക്കുട: കരൂപ്പടന്നയിൽ ഗൃഹനാഥന്റെ മുഖത്ത് മുളക് പൊടി എറിഞ്ഞ് ആക്രമിച്ച കേസിൽ 2 പേർ അറസ്റ്റിലായി. മതിലകം സ്വദേശി കൊതുവിൽ വീട്ടിൽ താജുദ്ദീൻ (39), മണ്ണുത്തി സ്വദേശി പണിക്കവീട്ടിൽ നൗഫീൽ (24) എന്നിവരെയാണ് തൃശൂർ റൂറൽ എസ്പി ബി.കൃഷ്ണകുമാറിന്റെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി കെ.ജി.സുരേഷ്, ഇൻസ്പെക്ടർ അനീഷ് കരീം എന്നിവരുടെ സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 20-ാം തീയതിയാണ് സംഭവം നടന്നത്. കരൂപ്പടന്നയിൽ വാടകയ്ക്ക് താമസിക്കുന്ന തളിക്കുളം സ്വദേശി കല്ലിപറമ്പിൽ വാട്ടിൽ സാദിഖിനാണ് ആക്രമണത്തിൽ പരുക്കേറ്റത്. പുലർച്ചെ കോളിംഗ് ബെൽ ശബ്ദം കേട്ട് വാതിൽ തുറന്ന സാദിഖിന്റെ മുഖത്തേക്ക് മുളക് പൊടിയെറിഞ്ഞ സംഘം കമ്പി വടി കൊണ്ട് തലയ്ക്കും കൈകാലിലും അടിച്ചു വീഴ്ത്തി. സാദിഖ് ബഹളം വെച്ചതോടെ സംഘം ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു.
സംഭവം അറിഞ്ഞ ഉടൻ തൃശൂർ റൂറൽ എസ്.പി ബി.കൃഷ്ണ കുമാറിൻ്റെ നിർദ്ദേശപ്രകാരം സ്ഥലത്തെത്തിയ ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി കെ.ജി.സുരേഷും, ഇൻസ്പെക്ടർ അനീഷ് കരീമും സംഘവും ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സമഗ്രമായ അന്വേഷണമാണ് നടത്തിയത്. പരാതിക്കാരനോടും സമീപവാസികളോടും വിവരങ്ങൾ ചോദിച്ചറിഞ്ഞും സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വ്യക്തി വൈരാഖ്യം തീർക്കാൻ താജുദ്ദീൻ തയ്യാറാക്കിയ പദ്ധതിയായിരുന്നു മുളക്പൊടി ആക്രമണം. ദിവസങ്ങൾക്ക് മുൻപേ പ്രതികൾ ഇവിടെ എത്തി സാദിഖിൻ്റെ വീടും പരിസരവും നിരീക്ഷിച്ചിരുന്നു. സുഹൃത്തിൻ്റെ ബൈക്കിൽ ആയുധവുമായെത്തിയായിരുന്നു ആക്രമണം. സാദിഖിന് തലയ്ക്കാണ് കൂടുതൽ പരുക്കേറ്റത്.
കാളത്തോട് നിന്നാണ് ഒന്നാം പ്രതി നൗഫീലിനെ പോലീസ് ആദ്യം കസ്റ്റഡിയിൽ എടുത്തത്. എറണാകുളം കൂനമ്മാവിൽ രഹസ്യമായി താമസിച്ചിരുന്ന താജുദ്ദീനെ വൈറ്റില ഹബ്ബിൽ വച്ച് കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസ്സിൽ നിന്നാണ് പോലീസ് പിടികൂടിയത്. തിരുവനന്തപുരത്തേക്ക് കടക്കാൻ ശ്രമിച്ച ഇയാളെ പോലീസ് മഫ്‌തിയിൽ പിൻതുടർന്നെത്തി പിടികൂടുകയായിരുന്നു.
എട്ടോളം ക്രിമിനൽ കേസ്സുകളിൽ പ്രതിയാണ് നൗഫീൽ. 2018-ൽ മണ്ണുത്തി, സ്റ്റേഷനിൽ ഒരു കൊലപാതക ശ്രമ കേസ്സിലും, ഇതേ വർഷം ഒല്ലൂരിലും കൊലപാതക ശ്രമക്കേസ്സിലും പ്രതിയായിരുന്നു. 2020-ലും 23-ലും മൂന്ന് അടിപിടി കേസ്സിലും മണ്ണുത്തി സ്റ്റേഷനിൽ ഇയാൾ പ്രതിയായിരുന്നു. കൂടാതെ 2021-ൽ ഒല്ലൂരിൽ അടിപിടി കേസ്സിലും ആയുധം കൈവശം വച്ചതിനും കേസ്സുകളുണ്ട്. 2020-ൽ ചേർപ്പിൽ ദേഹോപദ്രവ കേസ്സിലും പ്രതിയാണ് നൗഫീൽ. താജുദ്ദീൻ 2006-ൽ മതിലകം സ്റ്റേഷനിൽ അടിപിടി കേസ്സിലെ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി കെ.ജി സുരേഷ്, ഇൻസ്പെക്ടർ അനീഷ് കരീം, എസ്.ഐ.മാരായ സി.എം.ക്ലീറ്റസ്, പി.ജയകൃഷ്ണൻ, എ.എസ്.ഐ. സൂരജ്.വി.ദേവ്, സീനിയർ സി.പി.ഒ മാരായ ഇ.എസ്. ജീവൻ, എം.ആർ.രഞ്ജിത്ത്, എ.കെ.രാഹുൽ, സി.പി.ഒ മാരായ, കെ.എസ്. ഉമേഷ്, കെ.ജെ.ഷിൻ്റോ, വിപിൻ ഗോപി സൈബർ സെൽ വിദഗ്ദൻ പി.വി.രജീഷ് എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്.

kkeralapressclubtv.blogspot.com

കണ്ണൂരിൽ ഇന്നലെ നടന്ന ഈ സംഭവം വളരെ കൗതുകകരമാണ്. ഒരു വൃദ്ധയുടെ മാല പൊട്ടിച്ച മോഷ്ടാവിനാണ് അമളി പറ്റിയത്. സംഭവത്തിൻ്റെ വിശദാംശങ്ങൾ താഴെക്കൊടുക്കുന്നു

കണ്ണൂരിൽ ഇന്നലെ നടന്ന ഈ സംഭവം വളരെ കൗതുകകരമാണ്. ഒരു വൃദ്ധയുടെ മാല പൊട്ടിച്ച മോഷ്ടാവിനാണ് അമളി പറ്റിയത്. സംഭവത്തിൻ്റെ വിശദാംശങ്ങൾ താഴെക്കൊടുക...